ഹിജാസിലെ തീ
തയ്യാറാക്കിയത്: നാസ്വിഹ് അബ്ദുൽബാരി
Last Update 2025 January 21, 21 Rajab, 1446 AH
അഹ്മദ്, നസാഈ, ത്വബ്രി, ത്വബറാനി, ഹാകിം (റഹി)... ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്ത സംഭവം...
നബിﷺ മക്കയിലെ ആളുകള്‍ക്കിടയില്‍ പ്രബോധനം ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത്, അവിശ്വാസികളായ ആളുകള്‍ നബിﷺയോട് പറയുകയാണ്, നിങ്ങളീ കാണുന്ന സ്വഫാ മല ഞങ്ങള്‍ക്ക് സ്വര്‍ണ്ണമാക്കി കാണിച്ചുകൊടുക്കണം, അതുപോലെ മക്കയിലുള്ള മലകള്‍ നീക്കം ചെയ്തുകൊണ്ട് അവര്‍ക്ക് കൃഷിചെയ്യാന്‍ ഉതകുന്ന രൂപത്തില്‍ അതിവിശാലമാക്കി കൊടുക്കണം...
അപ്പോള്‍ നബിﷺക്ക് അല്ലാഹു വഹ്‍യ് നല്‍കുകയാണ്, വേണമെങ്കില്‍ അവര്‍ക്ക് ഇനിയും സാവകാശം നല്‍കാം, അതല്ലെങ്കില്‍ അവര്‍ ചോദിച്ചത്പോലെ ചെയ്ത് കാണിച്ചുകൊടുക്കാം.
എന്നിട്ടും അവര്‍ അവിശ്വാസിക്കുകയാണ് എങ്കില്‍ അവരുടെ മുമ്പുണ്ടായിരു സമുദായങ്ങള്‍ നശിപ്പിക്കപ്പെട്ടതുപോലെ അവരും നശിപ്പിക്കപ്പെടും.
അപ്പോള്‍, കാരുണ്യത്തിന്‍റെ പ്രവാചകനായ മുഹമ്മദ് നബിﷺ പറയുകയാണ്, അവര്‍ക്ക് സാവകാശം നല്‍കികൊള്ളാം...
ഈ അവസരത്തിലാണ് മക്കയിലെ അവിശ്വാസികള്‍ക്ക് ഒരു താക്കീതായികൊണ്ട് അല്ലാഹു ഇസ്റാഇലെ 59 ാമത്തെ ആയത്ത് അവതരിപ്പിക്കുന്നത്...
ദൃഷ്ടാന്തങ്ങളെ അയക്കുന്നതിനു നമ്മെ മുടക്കം ചെയ്തിട്ടില്ല; പൂര്‍വ്വികന്‍മാര്‍ അവയെ വ്യാജമാക്കിയെന്നതല്ലാതെ.
ഥമൂദ് (ഗോത്രത്തി)നു നാം ഒട്ടകത്തെ കണ്ടറിയത്തക്കവിധം [പ്രത്യക്ഷ ദൃഷ്ടാന്തമായി] നല്‍കി; എന്നിട്ട് അതു സംബന്ധിച്ച് അവര്‍ അക്രമം പ്രവര്‍ത്തിച്ചു.
ഭയപ്പെടുത്തുവാനായിട്ടല്ലാതെ നാം ദൃഷ്ടാന്തങ്ങള്‍ അയക്കുില്ല
അല്ലാഹുവിലുളള ഭയം... എന്നെ പാപങ്ങള്‍ കാരണം ശിക്ഷിക്കുമോ, നരകത്തില്‍ പ്രവേശിക്കപ്പെടുമോ, എന്ന കര്‍മ്മങ്ങള്‍ സ്വീകരിക്കുമോ... ദൃഷ്ടാന്തങ്ങള്‍ കണ്ടാല്‍ ഈമാന്‍ കൂടും...
അബൂഹുറയ്റയി(റ)ല്‍നിന്ന് നിവേദനം. അല്ലാഹുവിന്‍റെ റസൂല്‍ﷺ പറഞ്ഞു:
ഹിജാസ് ഭൂപ്രദേശത്തുനിന്ന് ഒരു തീ പുറപ്പെടുന്നതുവരെ അന്ത്യനാള്‍ സംഭവിക്കുകയില്ല.
പ്രസ്തുത തീ ബുസ്വ്റായിലെ ഒട്ടകങ്ങളുടെ കഴുത്തുകളെ പ്രകാശിപ്പിക്കും.
(ബുഖാരി, മുസ്ലിം)
വലിയ വ്യത്യാസമുള്ള രണ്ട് സ്ഥലങ്ങള്‍... മദീനയിലെ ഹിജാസും സിറിയയിലെ ബസ്വറയും... ഒരു അത്ഭുതം, ദൃഷ്ടന്തമായിരുന്നു...
ഇമാം നവവി(റഹി) പറഞ്ഞു: "ഞങ്ങളുടെ കാലത്ത് ഹിജ്റാബ്ദം 654ല്‍ മദീനയില്‍ ഒരു തീ പുറപ്പെട്ടു. മദീനയുടെ കിഴക്ക് ഭാഗത്ത് ഹര്‍റയുടെ പിന്നിലായി വളരെ വലിയ തീയായിരുന്നു അത്. ആ അഗ്നിയെക്കുറിച്ച് അറിഞ്ഞ വിവരം സിറിയക്കാരില്‍നിന്നും ഇതര നാട്ടുകാരില്‍നിന്നും ധാരാളമായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. മദീനഃ നിവാസികളില്‍ ഈ അഗ്നിക്ക് സാക്ഷികളായവര്‍ എന്നോട് പറയുകയും ചെയ്തിട്ടുണ്ട്." (ശറഹു മുസ്ലിം. 18: 30)
ഇമാം ഇബ്നുഹജര്‍(റഹി) പറഞ്ഞു: "ഇമാം ക്വുര്‍ത്വുബിയും മറ്റും മനസിലാക്കിയതു പോലെ പറയപ്പെട്ടതായ ഈ തീ മദീനഃയുടെ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടതായ തീയാകുന്നു." (ഫത്ഹുല്‍ബാരി. 13: 80)
പല ചരിത്ര ഗ്രന്ഥങ്ങളും ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്...
2 ദിവസം ഭൂമികുലുക്കത്തോടെ വലിയ ശബ്ദം...
പിന്നീട് ആ തീ പ്രത്യക്ഷപ്പെട്ടു...
ദിവസങ്ങളോളം (വ്യത്യസ്ഥ രിവായത്തുകള്‍) പൂര്‍ണ്ണമായി ആ തീ മദീനയിലെ ഹര്‍റയില്‍ നിലനിന്നു...
നല്ല തണുത്ത അന്തരീക്ഷമായിരുന്നു എന്നിട്ടും മദീനയില്‍....
മക്കയിലുള്ളവര്‍ക്കും ബസ്റയിലുള്ളവര്‍ക്കും അത് കാണാമായിരുന്നു....
തൈമയില്‍ ഉള്ള ആളുകള്‍ രാത്രിയില്‍ അതിന്‍റെ വെളിച്ചത്തില്‍ എഴുത്തുകള്‍ എഴുതിയിരുന്നു...
ഇമാം നവവി (റഹി) പറയുത് ശാമുകാരില്‍ നിന്ന് മുതവാതിറായ രൂപത്തിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്...
മദീനയിലെ ജഡ്ജിയായിരു അബ്ദുല്‍വഹാബ് ബിന്‍ നമീലാ അല്‍ഹുസൈനി, അദ്ദേഹം അയച്ച എഴുത്ത് അബൂ ശാമയെ പോലുള്ള പണ്ഡിതന്‍മാര്‍ ഉദ്ധരിക്കുന്നുണ്ട്...
ഈ സമയം അദ്ദേഹം അമീറിന്‍റെ അടുക്കല്‍ പോയി, അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങാന്‍ ആവശ്യപ്പെട്ടു....
അടിമകളെ മോചിപ്പിച്ചു, മദീനയുടെ അമീര്‍ ജനങ്ങളിലേക്ക് ചെന്ന് അവരില്‍ നിന്നെടുത്തത് കഴിയുന്നിടത്തോളം തിരിച്ചുകൊടുത്തു...
മദീന നിവാസികള്‍ എല്ലാവരും പ്രവാചകന്‍റെ പള്ളിയിലേക്ക്, തൗബ ചെയ്തു മടങ്ങി...
ദിവസങ്ങള്‍ കഴിച്ചുകൂട്ടി, ഉറക്കമില്ലാതെ, ഭക്ഷണമില്ലാതെ, വെള്ളം കുടിക്കാതെ...
പള്ളിയില്‍ നമസ്കാരം, ദൂആ, ക്വുര്‍ആന്‍ പാരായണം...
അല്ലാഹുവിന്‍റെ ദൃഷ്ടാന്തമാണ്... ആത്മാര്‍ത്ഥമായി പശ്ചാതപിക്കാന്‍...
ഈമാന്‍ കൂടുന്ന അവസ്ഥയാണ് ദൃഷ്ടാന്തങ്ങള്‍ കാണുമ്പോള്‍ ഉണ്ടാകേണ്ടത്...
ഏറ്റവും വലിയ ദൃഷ്ടാന്തം എന്താണ്? ക്വുര്‍ആനാണ്...
അല്ലാഹു സാവധാനം തന്നിരിക്കുകയാണ്... നമ്മുടെ മരണം അറിയില്ല...
അല്ലാഹുവിലേക്ക് അടുക്കുവാന്‍ പരിശ്രമിക്കുക...
ചില രാജ്യങ്ങള്‍ കത്തുമ്പോള്‍ വാര്‍ത്ത കണ്ടും കേട്ടും രസിക്കുകയല്ല, ഭയപ്പെടുകയാണ് വേണ്ടത്...
തുടര്‍ച്ച
ശരീരത്തില്‍ പച്ചകുത്തുകയും, കുത്തിക്കുകയും ചെയ്യുന്ന സ്ത്രീകളെയും, ഭംഗിക്കുവേണ്ടി പല്ലു രാവി ശരിപ്പെടുത്തുകയും, രാവി വിടവുണ്ടാക്കുകയും ചെയ്യുന്ന സ്ത്രീകളെയും നബിﷺ ശപിച്ചിരിക്കുന്നു എന്ന് ഇബ്നു മസ്ഊദ്(റ) പറഞ്ഞു. ഈ വിവരം ഉമ്മുയഅ്ഖൂബ്(റ) എന്ന ഒരു സ്ത്രീ കേട്ടു. അവര്‍ അദ്ദേഹത്തോട് ഇക്കാര്യം ചോദിച്ചു. അദ്ദേഹം പറഞ്ഞു, റസൂല്‍ﷺ ശപിച്ചവരെ എന്തുകൊണ്ട് എനിക്കു ശപിച്ചുകൂടാ? അതു അല്ലാഹുവിന്‍റെ കിതാബിലുണ്ട് താനും... ആ സ്ത്രീ ചോദിച്ചു: മുസ്ഹഫിന്‍റെ രണ്ടു ചട്ടകള്‍ക്കിടയിലുള്ളതെല്ലാം ഞാന്‍ വായിച്ചിട്ടുണ്ട്. അതിലൊന്നും ഇതു കണ്ടില്ലല്ലോ? ഇബ്നു മസ്ഊദ്(റ): നിങ്ങളതു വായിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളതു കണ്ടിട്ടുമുണ്ട്.
നിങ്ങള്‍ക്ക് റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക, എന്തൊന്നില്‍ നിന്ന് നിങ്ങളെ അദ്ദേഹം വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. (ഹശ്ര്‍: 7) എന്ന വാക്യം വായിച്ചിട്ടില്ലേ? സ്ത്രീ, വായിക്കാതെ. ഇബ്നു മസ്ഊദ് (റ) പറഞ്ഞു: എന്നാല്‍ മേല്‍പറഞ്ഞതെല്ലാം നബിﷺ വിരോധിച്ചിരിക്കുന്നു. (ബുഖാരി, മുസ്ലിം)
സുത്തിലേക്കുള്ള ക്ഷണം, ക്വുര്‍ആനിലേക്കുള്ള ക്ഷണമാണ്...